ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു ; യുവാവിനെ തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം

തിരുവനന്തപുരം: ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. യുവാവിനെ കടത്തികൊണ്ടുപോയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനെയാണ് വെള്ളിയാഴ്ച രാത്രി ഒരു സംഘം കഴക്കൂട്ടത്തെ ജോലിസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റ വിഷ്ണുവിനെ അര്‍ധരാത്രിയോടെ കഴക്കൂട്ടം മേല്‍പാലത്തിന് സമീപം ഉപേക്ഷിച്ചു. അയല്‍വാസിയും സുഹൃത്തുമായ പെണ്‍കുട്ടിയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വിഷ്ണുദേവ് ഫെയ്സ് ബുക്കിലിട്ടതാണ് വൈരാഗ്യത്തിന് കാരണം.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇയാള്‍ സുഹൃത്തുക്കളെ കൂട്ടി വിഷ്ണുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top