ഫോണ്‍ വിളി വിവാദം; മുകേഷിനെ പിന്തുണച്ച് പി.എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ ശകാരിച്ച മുകേഷ് എംഎല്‍എയെ പിന്തുണയുമായി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത്. സ്വന്തം എംഎല്‍എയുടെ പേര് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ചൂരല്‍ കൊണ്ട് അടിക്കണമെന്ന് മുകേഷ് പറഞ്ഞതിനെ അദ്ദേഹം പിന്തുണച്ചു.

സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ പിടിച്ച് ഉമ്മ വെക്കുകയാണോ വേണ്ടത്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു എംഎല്‍എയെ ഒരു കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോണ്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വിളിച്ച് പ്രശ്നം പറയുന്നതിന് ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം നമ്മള്‍ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് എന്തിലേക്ക് പോകുന്നുവെന്ന വിഷയം നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top