മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ പള്ളിയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.ഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി 2022 വരെ പ്രദേശത്തിന് സ്വയം ഭരണാവകാശം നല്‍കിക്കൊണ്ടുള്ള പദ്ധതിക്ക് അംഗീകാരമായതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.
ഹിത പരിശോധനയില്‍ 85 ശതമാനം പേരും ബാന്‍ഗ്‌സമോറോ എന്ന സ്വയംഭരണ മേഖല രൂപീകരിക്കാന്‍ വോട്ട് ചെയ്തപ്പോള്‍ സുലു മേഖല എതിര്‍ത്ത് വോട്ട് ചെയ്തു.സുലു ദ്വീപ് പ്രവിശ്യയിലെ ജോളോയിലെ കത്തീഡ്രലിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. രണ്ടാമത്തേത് ചര്‍ച്ചിന് പുറത്തുള്ള കാര്‍ പാര്‍ക്കിങ് മേഖലയിലും.അതേസമയം സ്‌ഫോടനത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം ഭീരുത്വമാണെന്ന് പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലൊറെന്‍സ പ്രതികരിച്ചു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങങ്ങള്‍ക്കെതരിരെ പ്രദേശവാസികള്‍ ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.