ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനെന്ന് പെണ്‍കുട്ടിയുടെ കത്ത്‌

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചകേസില്‍ ജനനേന്ദ്രിയം മുറിച്ചത് താനല്ലന്ന് പെണ്‍കുട്ടിയുടെ കത്ത്.

കാമുകനും മറ്റുരണ്ടുപേരും ചേര്‍ന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കാരണമെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. കത്ത് പ്രതിഭാഗം വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നില്‍ പൊലീസിന്റെ ഗൂഢാലോചനയുണ്ടായെന്നും കത്തില്‍ പെണ്‍കുട്ടി ആരോപിക്കുന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കാമുകനും മറ്റുരണ്ടുപേരും ചേര്‍ന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തതാണെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.

യുവതിക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ (ശ്രീഹരി) എതിര്‍ത്തതിന് പ്രതികാരമായാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും, സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

Top