ഏറ്റുമുട്ടല്‍, അച്ചനെ തീ കൊളുത്തല്‍, തമിഴകത്ത് അതിരുവിട്ട് സിനിമാ ഭ്രാന്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അജിത്ത് ചിത്രം വിശ്വാസവും രജനികാന്ത് ചിത്രം പേട്ടയും ഇന്നാണ് റിലീസ് ചെയ്തത്. ഇതിന്റെ ആഘോഷങ്ങളുമായി എത്തിയ ആരാധകരാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇതിനിടെ, വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. 45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം രജനികാന്ത് നായകനായെത്തുന്ന പേട്ടക്ക് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. ചിത്രം കാണാനെത്തുന്ന പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിന്നു. ചിത്രത്തിന്റെ കഥയും സസ്‌പെന്‍സും വെളിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പുറത്തു വിടരുതെന്നാണ് സംവിധായന്റെ അപേക്ഷ. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പ്രേക്ഷകരോട് ആവശ്യപ്പെട്ടത്. ഒപ്പം ഇന്ന് പുറത്തിങ്ങുന്ന തല അജിത്തിന്റെ വിശ്വാസത്തിനും ആസംസകള്‍ അറിയിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്.

Top