രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കോവിഡില്‍ ജനം വലയുമ്പോഴാണ് മുംബൈ ഉള്‍പ്പടെയുളള പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില നൂറിനടുത്തെത്തിയത്. സമാനമായാണ് ഡീസലിന്റെയും, പാചകവാതകത്തിന്റെയും വിലയിലെ വര്‍ധനയും. എന്നാല്‍ ഇനിയുളള ദിവസങ്ങളില്‍ പ്രെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടാകമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 10 ശതമാനമായിരിക്കും കുറവ് വരിക.

രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും, പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പുനസ്ഥാപിച്ചതും വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എണ്ണ ഉല്‍പാദനം നിര്‍ത്തിവെച്ചത് നീട്ടിവെയ്ക്കാന്‍ തീരുമാനമായിരുന്നു. അതേസമയം ഇക്കഴിഞ്ഞ 14 ദിവസമായി എണ്ണ വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല.

 

Top