ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

bjp

ചണ്ഡിഗഢ് : ഹരിയാനയില്‍ ഇരട്ടപ്പദവി ആരോപണത്തില്‍പ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കഴിഞ്ഞ വര്‍ഷം ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരാണ് ആരോപണം നേരിടുന്നത്.

ശ്യാം സിംഗ് റാണ, ബക്ശിക്ഷ് സിംഗ് വിര്‍ക്, സീമ ത്രിഖ, കമാല്‍ ഗുപ്ത എന്നിവരെയാണ് 2015 ജൂലായില്‍ ഹരിയാന സര്‍ക്കാര്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഈ നിയമനം കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരുടെ നിയമനം ഭരണഘടനാ വിരുദ്ധവും പ്രാബല്യമില്ലാത്തതുമാണെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകനായ ജഗ്മോഹന്‍ സിംഗ് ഭാട്ടി പറഞ്ഞു.

ഇവരെ എത്രയും വേഗം അയോഗ്യരാക്കണമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ഭാട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Top