കൊച്ചി : കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ.ആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക.ചന്ദ്രശേഖരനും, രതീഷും അഴിമതിയ്ക്കായി ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുവെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.