ഡൽഹി: കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാണെന്നും ജയിലുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി. സ്ഥലപരിമിതി മൂലം തടവുകാർക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവു പുള്ളികൾക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിർജീവമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കണ്ണൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സർക്കാരിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.തന്റെ ഭർത്താവ് പരോളിനു ശേഷം തലശേരി ജയിലിൽ എത്തിയതിനു പിന്നാലെ കോവിഡ് പിടിപെട്ടെന്നും ഹർജിക്കാരി പറഞ്ഞു.