ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന് അനുമതി

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കു വേണ്ടി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നാണ് കൊവിഡിനെതിരെ വികസിപ്പിച്ചിരിക്കുന്നത്. പൗഡര്‍ രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ അലിയിച്ചു കഴിക്കാന്‍ കഴിയുന്നതാണ്.

രോഗികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്ന് രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യുന്നു. ഇത് കഴിച്ച മിക്ക രോഗികള്‍ക്കും പെട്ടെന്ന് തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആവുകയും ചെയ്തു.

110 രോഗികളിലാണ് രണ്ടാംവട്ട പരീക്ഷണം നടത്തിയത്.  ഇന്ത്യയിലെ  ആറ് ആശുപത്രികളിലെ രോഗികളിലാണ് മൂന്നാം വട്ട പരീക്ഷണം നടത്തിയത്. 65 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഈ മരുന്ന് ഏറെ ഫലപ്രദമായി കണ്ടത്.

 

Top