2005 ൽ നടന്ന കൊലപാതകം ; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

deadbody

തൊടുപുഴ: പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാറില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കുന്നു. 2005ലായിരുന്നു സംഭവം പനംകൂട്ടി ഭാഗത്ത് മനുഷ്യന്റെ കാലുകള്‍ കണ്ടെത്തുകയായിരുന്നു.

ഇടുക്കി സ്വദേശിയായ ജോസ് എന്നയാളുടെ (49) കാലുകളാണ് വെട്ടിമാറ്റപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. 2013-ല്‍ ഡി.എന്‍.എ. പരിശോധനയില്‍ ഇത്‌ തെളിഞ്ഞിരുന്നു. ജോസിനെ കാണാതായെന്ന് ബന്ധുക്കളുടെ പരാതിയും ഉണ്ടായിരുന്നു. അടിമാലി, വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടായിരുന്നു കേസന്വേഷണം.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് കാലുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കി ജോസിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കാലുകള്‍ വെട്ടിമാറ്റിയതെന്നാണ് ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ജോസിനെ കാണാതായത് സംബന്ധിച്ചുള്ള അന്വേഷണവും ലോക്കല്‍ പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സാജു വര്‍ഗീസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

Top