കൊറോണ ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവ്

ലണ്ടൻ : കൊറോണ ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണ ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആൻറിബോഡികൾ ഉണ്ടായിരിക്കുമെന്ന് പഠനത്തിൽ തെളിയുന്നു.

ഇംഗ്ലണ്ടിലെ കെയർ ഹോമിലെ താമസക്കാരെയും ജീവനക്കാരെയും വിധേയരാക്കിയാണ് വിദഗ്ധർ പഠനം നടത്തിയത്.കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവർ ഇതിൽ ഉൾപ്പെടും.

കെയർ ഹോമിലെ താമസക്കാരിൽ ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ. 1,429 ജീവനക്കാരിലും പഠനം നടത്തിയിരുന്നു. ജീവനക്കാരുടെ കാര്യത്തിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി. ഇത് കൂടുതൽ സുരക്ഷിതവും സഹായകവുമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

Top