ഇസ്രയേല്‍ ആക്രമണം; ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തില്‍

ടെല്‍ അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിത മുനമ്പായി ഗാസ.ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തില്‍. ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകളില്ല. ജനജീവിതം ദുസഹമാകുന്നതായി റിപ്പോര്‍ട്ട്.

ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതല്‍ ലക്ഷക്കണക്കിന് ഗാസ നിവാസികള്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎന്‍ റിപ്പോര്‍ട്ട്. ഗാസയില്‍ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.

അതേസമയം, ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് തുര്‍ക്കി. സൗദി കീരീടാവകാശിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി. ഗാസയില്‍ കരയുദ്ധത്തിനായി ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ പ്രത്യേക ദൗത്യവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേക്ക് യാത്ര തിരിച്ചു. ഇരുപക്ഷത്തുമായി രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഇതിനോടകം മരിച്ചത്.

Top