2023ലെ ലോകകപ്പ് വേദി ഇന്ത്യയ്ക്ക് ലഭിക്കണം എങ്കില്‍ 160കോടി അടയ്ക്കണം; ഐസിസി

മുംബൈ: ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ നികുതി ഇളവു ചെയ്യാത്തതുമായി ബന്ധപ്പെട്ട് ബി.സി.സിഐക്ക് കടുത്ത നിര്‍ദേശവുമായി ഐ.സി.സി. 2016-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്കു വന്ന 160 കോടി രൂപയുടെ നഷ്ടം നികത്തണമെന്നാണഅ ബി.സി.സിഐയോട് ഐ.സി.സി പറഞ്ഞിരിക്കുന്നത്.

അധിക ചെലവിന്റെ തുക ഡിസംബര്‍ 31-ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021-ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023-ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട് എന്നതാണ് ഇതിലെ മറ്റൊരു പ്രധാന കാര്യം.

2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.സി.സിക്ക് നികുതി ഇളവ് നല്‍കാന്‍ തയ്യാറായിരുന്നില്ല. വേദി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമെന്ന് ഐ.സി.സി പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല ഐ.സി.സിയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ ടിവി ഇത്തരത്തില്‍ നികുതി തുക ഒഴിവാക്കിയാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക നല്‍കിയത്. ഇതോടെ ഈ ഇനത്തില്‍ വന്ന നഷ്ടം ബി.സി.സി.ഐയില്‍ നിന്നു തന്നെ ഈടാക്കാന്‍ ഐ.സി.സി തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ പറഞ്ഞ സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top