റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിന് അര്‍ഹനായി ബെഞ്ചമിന്‍ പവാര്‍ഡ്

pavard

2018ലെ ഫിഫ ലോകകപ്പ് മത്സരത്തിലെ മികച്ച ഗോളിന് അര്‍ഹനായി ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡ്. പരസ്യ വോട്ടെടുപ്പിലൂടെയാണ് പവാര്‍ഡ് ഗോളിനര്‍ഹനായത്. അര്‍ജന്റീനയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് പവാര്‍ഡ് ഗോള്‍ നേടിയത്. ലൂക്കാസ് ഹെര്‍ണാണ്ടസ് മറിച്ചു നല്‍കിയ പന്ത് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും ഒരു വലംകാല്‍ ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു.

2-1 എന്ന നിലയില്‍ ഫ്രാന്‍സ് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു പവാര്‍ഡിലൂടെ സമനില ഗോള്‍ എത്തിയത്. മത്സരത്തില്‍ 4-3 ന് ജയിച്ച ഫ്രാന്‍സ് വിജയക്കുതിപ്പ് നടത്തി ലോകകപ്പ് കിരീടവും സ്വന്തമാക്കി.

ജുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോയുടെ ഗോളാണ് രണ്ടാമത്തെ മികച്ച ഗോള്‍. ജപ്പാനെതിരെയുള്ള മത്സരത്തിലാണ് ഫ്രീ കിക്ക് ഗോളിലൂടെ ക്വിന്റെറോ മികച്ച രണ്ടാമത്തെ ഗോളിന് അര്‍ഹനായത്. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചാണ് മൂന്നാം സ്ഥാനത്ത്. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലാണ് മോഡ്രിച്ചിന്റെ അത്ഭുത ഗോള്‍ പിറന്നത്. മൊത്തം കളിയിലെ 169 ഗോളുകളില്‍ നിന്നാണ് ഈ മൂന്നു പേരും മികച്ച ഗോളുകള്‍ക്ക് അര്‍ഹരായത്.

Top