രണ്ട് പോക്‌സോ കേസുകളില്‍ ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി

പാലക്കാട്: രണ്ട് പോക്‌സോ കേസുകളില്‍ ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി. പട്ടാമ്പി സ്വദേശിയായ പതിനാലുകാരനെ പീഡിപ്പിച്ച തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസനെ 21 വര്‍ഷം കഠിന തടവിന് കോടതി ഇന്ന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപയും ഇയാള്‍ പിഴയൊടുക്കണം എന്ന് കോടതിയുടെ ശിക്ഷാവിധിയിലുണ്ട്. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്ടാമ്പി റെയില്‍വേ പാലത്തിന് താഴെ വച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഷൊര്‍ണൂരില്‍ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറുവാട്ടൂര്‍ സ്വദേശിയായ അബ്ബാസിനെയും പോക്‌സോ കോടതി ഇന്ന് ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനും അന്പതിനായിരം രൂപ പിഴയടക്കാനുമാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Top