ചികിത്സ ലഭിച്ചില്ല; ആലുവയില്‍ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ചു

കൊച്ചി: ആലുവയില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ വിജയന്‍ ആണ് മരിച്ചത്. ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ ആംബുലന്‍സില്‍ എത്തിച്ച വിജയനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. ഇയാളെ അര മണിക്കൂറോളം ആംബുലന്‍സില്‍ കിടത്തി. ഇതിന് പിന്നാലെയാണ് വിജയന്‍ മരണപ്പെട്ടത്. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണം തള്ളി രംഗത്തെത്തി. കോവിഡ് ലക്ഷണം ഉള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് നേരിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Top