കോലലംപുര്‍ : വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ അഴിക്കുകയും സ്ത്രീജിവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശിയായ ഇരുപതുകാരനാണ് മലേഷ്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തിനുള്ളിൽ അസ്വാഭാവികമായി പെരുമാറിയത്.
കോലലംപൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നയുടന്‍ യുവാവ് തന്റെ വസ്ത്രങ്ങള്‍ ഭൂരിഭാഗവും അഴിക്കുകയും അയാളുടെ ലാപ്ടോപ്പില്‍ അശ്ലീല വിഡിയോ കാണാനാരംഭിക്കുകയും ചെയ്തെന്നാണ് യാത്രക്കാര്‍ പറയുന്നത്.
വിമാന ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചെങ്കിലും പിന്നീട് ഇയാൾ സ്ത്രീജിവനക്കാരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാൽ സ്ത്രീകള്‍ ഇയാളെ എതിർത്തതോടെ പ്രകോപിതനായ യുവാവ് ഒരു ജീവനക്കാരിയെ ആക്രമിക്കുകയും ചെയ്തു.
വിമാനത്തിൽ പ്രശ്നം കൂടുതൽ വഷളായതോടെ യാത്രക്കാരും ജീവനക്കാരും കൂടി ഇയാളെ പിടികൂടി കൈകള്‍ തുണിയുപയോഗിച്ച് കെട്ടിയിട്ടു. ഇയാൾ ഇത്തരത്തിൽ പെരുമാറാൻ കാരണമെന്താണെന്ന് അറിയില്ലെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവാവിനെ പൊലീസിന് കൈമാറിയെന്ന് മാലിന്‍ഡോ എയര്‍ ലൈന്‍സ് ജീവനക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.