പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഭരണപരാജയങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിയ്ക്കാൻ തിരുമാനിച്ചതോടെ ഈ സമ്മേളന കാലവും പ്രക്ഷുബ്ധമാകും. ആദ്യദിവസ്സം തന്നെ സുപ്രധാന ബില്ലുകൾ സഭയിൽ അവതരിപ്പിക്കുന്ന സർക്കാർ ലോകസഭയിൽ ഇന്ന് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ലും രാജ്യസഭയിൽ വനാവകാശ സം രക്ഷണ ഭേഭഗതി ബില്ലും അവതരിപ്പിക്കും.

പഴയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന അവസാന സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളും വിടവാങ്ങിയ മുൻ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാകും ഇന്ന് ചേരുക. രണ്ട് സഭകളിലും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ ഉണ്ടായ മാറ്റങ്ങൾ സമ്പന്ധിച്ച പ്രസ്താവന നടത്തും. നിയമനിർമ്മാണ അജണ്ടയിൽ സുപ്രധാന ബില്ലുകളാണ് ആദ്യ ദിവസ്സം തന്നെ ഇരു സഭകളും പരിഗണിക്കുക.

ലോകസഭയിൽ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ല് കേന്ദ്രസഹകരണവകുപ്പ് മന്ത്രി അമിത്ഷാ അവതരിപ്പിയ്ക്കും. The Anti Maritime Piracy Bill ന്റെ ഭേഭഗതി ഇന്ന് ചർച്ച ചെയ്ത് പാസാക്കുന്നതും ലോകസഭ അജണ്ടയിൽ സമയം നീക്കി വച്ചിട്ടുണ്ട്. രാജ്യസഭ വനാവകാശ സം രക്ഷണഭേഭഗതിയാണ് ഇന്ന് പരിഗണിച്ച് പാസാക്കുക. അതേസമയം ഇ.ഡ്ബ്ല്യു.എസ് കവാട്ട, മോർബി ദുരന്തം അടക്കമുള്ള നിരവധി വിഷയങ്ങളിൽ അംഗങ്ങൾ അടിയന്തിര പ്രമേയ നോട്ടസ് നൽകിയിട്ടുണ്ട്. സഭ നിർത്തിവച്ച് വിഷങ്ങൾ ചർച്ച ചെയ്യണം എന്ന ആവശ്യം അതുകൊണ്ട് തന്നെ ഇരു സഭകളെയും പ്രക്ഷുബ്ദമാക്കും.

Top