രണ്ടുവയസുകാരിയെ കടപ്പുറത്ത് കുഴിച്ചിട്ട് മാതാപിതാക്കള്‍

ബ്യൂണസ് ഐറിസ്: രണ്ട് വയസുകാരിയെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം. അര്‍ജന്റീനിയന് സ്വദേശിയായ 29 വയസ്സുകാരനും ഇയാളുടെ ഭാര്യയായ പാരഗ്വായ് സ്വദേശിനിയുമാണ് പിടിയിലായത്.

സാന്റാ ക്ലാര ഡെല്‍മാറിലെ ബീച്ചില്‍ ഉല്ലസിക്കുന്നതിനിടെയാണ് ദമ്പതിമാര്‍ കുഞ്ഞിനെ കുഴിച്ചിട്ടത്. ലഹരിയിലായിരുന്ന ഇരുവരും കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനോട് ക്രൂരത കാണിച്ചത്. സംഭവസമയം പ്രദേശത്തെ താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 45 മിനിറ്റോളം സമയമാണ് കുഞ്ഞ് കഴുത്ത് മാത്രം പുറത്തായ നിലയില്‍ കുഴിയില്‍ അകപ്പെട്ടുകിടന്നത്. സംഭവമറിഞ്ഞെത്തിയ പൊലീസുകാരാണ് കുഞ്ഞിനെ പുറത്തെടുത്തത്.

സൂര്യതാപമേറ്റ് അവശയായ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാരില്‍നിന്ന് കഞ്ചാവും നിരവധി ലഹരി ഗുളികകളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

Top