paravoor fire accident

പരവൂര്‍: പുറ്റിങ്ങല്‍ കമ്പത്തിന് തീ കൊടുക്കാനെത്തിയ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായ കമ്പക്കാരന്‍ കൊച്ചുമണിയുടെ മൊഴി. കഴക്കൂട്ടം സുരേന്ദ്രന്‍ എത്തിച്ച തൊഴിലാളികള്‍ പരിചയസമ്പത്തില്ലാത്തവരും മദ്യലഹരിയിലുമായിരുന്നെന്നും ഇതാണ് അപകടത്തിന് വഴിവെച്ചെത്.

പരവൂരില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച് നിര്‍ണായകമായ മൊഴിയാണ് കമ്പക്കാരനില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ തൊഴിലാളികള്‍ പരിചയസമ്പത്തിലാത്തവരായിരുന്നെന്നും കമ്പത്തിന്റെ തുടക്കത്തില്‍ തന്നെ ചെറിയ അപകടം ഉണ്ടായപ്പോള്‍ തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചെന്നും കൊച്ചുമണിയുടെ മൊഴിയില്‍ പറയുന്നു.

നേരത്തെ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കൊച്ചുമണിയെ കസ്റ്റഡിയെലെടുത്തത്. ഇയാളുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. അതേസമയം കൃഷ്ണന്‍കുട്ടിക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൃഷ്ണന്‍കുട്ടി കരിമരുന്ന് വിതരണക്കാരുടെ സംഘടനയുടെ സഹായത്താലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

Top