parambuzha murder case accused death penalty

court

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

നരേന്ദ്രകുമാര്‍ ജോലി ചെയ്തിരുന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി കോടതി വിലയിരുത്തി.

വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ്ടിച്ച 25,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകള്‍ കൂടുന്നു. ഇവര്‍ക്കുള്ള താക്കീതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി.

2015 മേയ് 17നു പാറമ്പുഴ, തുരുത്തേല്‍ക്കവല ഡ്രൈക്ലീനിങ് സ്ഥാപന ഉടമ തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാല്‍സന്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

Top