ഒരുലക്ഷം കടലാസു കമ്പനികളുടെ പട്ടിക തയ്യാര്‍ ; 80,000 ചുവപ്പു പട്ടികയിലും

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായുള്ള യുദ്ധത്തില്‍ 1,13,000 കടലാസുകമ്പനികളുടെ പട്ടിക തയാറായി. സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയാറാക്കിയ പട്ടികയിലുള്ള കമ്പനികളില്‍ 80,000ലധികം കമ്പനികള്‍ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 16,537 കമ്പനികളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

ഈ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയശേഷം നടപടി തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഈ കടലാസുകമ്പനികള്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാകും.

കള്ളപ്പണവേട്ടയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രൂപീകരിച്ച ദൗത്യസേനയാണ് എസ്എഫ്‌ഐഒ. കടലാസുകമ്പനികളെ പട്ടികപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം.

Top