പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രത്തിന് ‘പൈതൃക’ പദവി

പെഷവാര്‍: പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി . പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി ലനല്‍കിയത്.

അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. മഹാഭാരതത്തിലെ പാണ്ഡു സ്നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം എന്നാണ് ഹൈന്ദവപുരാണം പറയുന്നത്. തകര്‍ന്നടിഞ്ഞ് കിടന്ന ഈ തീര്‍ത്ഥാടന കേന്ദ്രം 1834ലാണ് പുതുക്കിപ്പണിതത്.വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു വരുന്നു.

‘ഖൈബര്‍ പക്തുന്‍ഖ്വ’ എന്ന പ്രവിശ്യയുടെ കീഴിലാണ് ‘പഞ്ച് തീര്‍ത്ഥ്’. പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് നീക്കം. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായം തേടാനും തീരുമാനമായിട്ടുണ്ട്.

ക്ഷേത്രത്തിനെ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. തീര്‍ത്ഥാട കേന്ദ്രത്തിന് കേടു സംഭവിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം രൂപ പിഴയും ഒടുക്കേണ്ട കുറ്റമായിരിക്കും.

Top