പനീര്‍സെല്‍വം സമ്പാദിച്ചത് 2200 കോടിയോളം രൂപ ; സ്വത്ത് വിവരം മറച്ചു വച്ചു

paneereselvam

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം അധികാരത്തിന്റെ പിന്‍ബലത്തില്‍ സമ്പാദിച്ചത് 2200 കോടിയോളം രൂപ.

മുന്‍പ് വായ്പയെടുത്ത്‌ ചായക്കട തുടങ്ങിയ ഒ.പനീര്‍സെല്‍വം അധികാരത്തിന്റെ പിന്‍ബലത്തിലാണ് ഇന്നത്തെ ആസ്തിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വിവാദ വ്യവസായിയായ ശേഖര്‍ റെഡ്ഡിയില്‍നിന്നു പനീര്‍സെല്‍വം കോടികള്‍ കൈപ്പറ്റിയതിനുള്ള തെളിവുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

കൂടാതെ തേനി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീര്‍സെല്‍വം ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായും രേഖകളുണ്ട്.

ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, എംഎല്‍എ എന്നിങ്ങനെയായിരുന്നു പനീര്‍സെല്‍വത്തിന്റെ വളര്‍ച്ചകള്‍.

തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബിനാമി പേരിലും ബന്ധുക്കളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വന്‍ വര്‍ധനവുണ്ടായി. ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. കൂടാതെ 11 വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്.

Top