കോഫി വിത്ത് കരണിലെ പരാമര്‍ശത്തിന്റെ പേരില്‍ കുടുംബത്തെ വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് പാണ്ഡ്യ

മുംബൈ ‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷന്‍ ഷോയില്‍ താന്‍ നടത്തിയ പരാമര്‍ശത്തിന് വീട്ടുകാരം അസഭ്യം പറയുന്നത് വേദനിപ്പിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഷോയില്‍ താന്‍ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്നും താരം പറഞ്ഞു.അന്ന് ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വിവാദമായതോടെ അക്കാര്യം അംഗീകരിക്കാനും സ്വയം തിരുത്താനും ഞാന്‍ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.

അന്ന് സംഭവിച്ചത് തെറ്റായിപ്പോയെന്ന് ഞാന്‍ സമ്മതിച്ചിരുന്നില്ലെങ്കില്‍ ഇപ്പോഴും ഞാന്‍ കുറ്റക്കാരനായി തുടരുമായിരുന്നു. എങ്കിലും അന്ന് സംഭവിച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ എന്റെ വീട്ടുകാര്‍ തയാറായതിനാല്‍ അതേക്കുറിച്ച് വിഷമമൊന്നുമില്ല’ പാണ്ഡ്യ വ്യക്തമാക്കി.പക്ഷേ, ആ സംഭവത്തിന്റെ പേരില്‍ എന്റെ വീട്ടുകാര്‍ അസഭ്യവര്‍ഷത്തിന് ഇരയായി. അന്ന് സംഭവിച്ചതിനെക്കുറിച്ച് എന്റെ പിതാവ് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചെങ്കിലും ആളുകള്‍ അതിനെയും പരിഹസിച്ചു ചിരിച്ചു.

എന്റെ പ്രവൃത്തി വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചതില്‍ സങ്കടമുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വീട്ടുകാരെ അസഭ്യം പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പാണ്ഡ്യ പറഞ്ഞു. തന്റെ പേരിലുണ്ടായ വിവാദം കുടുംബത്തെ ബാധിച്ചതിനെക്കുറിച്ചും പാണ്ഡ്യ മനസ്സു തുറന്നു. ‘കുടുംബത്തിന് വലിയ വില കൊടുക്കുന്നയാളാണ് ഞാന്‍. വീട്ടുകാരില്ലെങ്കില്‍ ഞാനുമില്ല. കുടുംബമാണ് എക്കാലവും എന്റെ നട്ടെല്ല്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ഈ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്നില്‍ എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളുമാണെന്ന് പാണ്ഡ്യ വിശദീകരിച്ചു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണില്‍, ഒന്നിലധികം സെലിബ്രിറ്റികളുമായി താന്‍ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ ഹാര്‍ദിക് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Top