ശബരിമലയില്‍ നിന്ന് തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി

sandeepaanda-giri

തിരുവനന്തപുരം: ശബരിമലയിലെ വില പിടിച്ച തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി സ്വാമി സന്ദീപാനന്ദഗിരി. പന്തളം കൊട്ടാരം തന്നെയാണ് ഇതിന് ഉത്തരവാദികളെന്നും അഷ്ടമംഗല്യ പ്രശ്‌നത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ശബരിമലയിൽ പല അഷ്ടമംഗല്യ പ്രശ്‌നങ്ങളും നടന്നതായും ഏറ്റവും അവസാനം നടന്നത് 2018 ജൂൺ 15നാണെന്നും
ഇതിന് മുമ്പ് നടന്നതിലെല്ലാം ചൂണ്ടിക്കാട്ടുന്നത് തിരുവാഭരണത്തിൽ വിശിഷ്ടമായ ആഭരണങ്ങൾ എഴുന്നള്ളിച്ച് പോരാത്തതായും ആഭരണങ്ങളിൽ വൈകല്യമുള്ളതായും പലതും ദേവന് ചാർത്താത്തതായുമാഓണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്തയാളെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് സൂചന. പിടികൂടിയത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലുള്ള ആശ്രമത്തിനു നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെയായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കാറിന് തീയിടുകയായിരുന്നു. ആശ്രമത്തിന് മുന്നിൽ റീത്തും വച്ചിട്ടാണ് അക്രമികൾ പോയത്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവർ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നിൽ സംഘപരിവാറും അയ്യപ്പധർമസേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.

Top