പലസ്തീന്‍ ആക്രമണം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍: ഇസ്രയേിലിന്റെ പലസ്തീന്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ആക്രമണം വംശഹത്യാ വിരുദ്ധ ഉടമ്പടിക്ക് വിരുദ്ധമാണ് എന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ നടപടി. ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 11ന് ദക്ഷിണാഫ്രിക്കയുടെയും 12ന് ഇസ്രയേലിന്റെയും വാദം കേള്‍ക്കും. പലസ്തീന്‍ ജനതയ്ക്ക് എതിരായ കൂടുതല്‍ ആക്രമണം തടയണമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വംശഹത്യ അവസാനിപ്പിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ഇസ്രയേലിന് ഉണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ഉന്നയിക്കുന്ന വാദം.

അതേസമയം ബെയ്റൂട്ടില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരുരി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരം കേന്ദ്രീകരിച്ച് ബോംബാക്രമണവും പീരങ്കിയാക്രമണവുമാണ് ഇസ്രയേല്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

യുദ്ധം തുടങ്ങിയിട്ട് 90 ദിവയസങ്ങള്‍ പിന്നിടുന്നു. ഇതുവരെ 22,000 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22,185 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും കുറഞ്ഞത് 57,000 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 ഇസ്രയേല്‍ ആക്രമണങ്ങളിലായി 207 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 338 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Top