ട്രംപിനെ സ്വീകരിക്കാന്‍ ഒരു കോടിയല്ല വെറും ഒരു ലക്ഷം: പരിഹസിച്ച്‌ എം.ബി രാജേഷ്

പാലക്കാട്: ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനെത്തുന്ന ആളിന്റെ എണ്ണത്തെ ചൊല്ലിയുള്ള അവകാശവാദത്തെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി രാജേഷ്.

അഹമ്മദാബാദില്‍ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിക്കൂടായ്കയില്ലെന്ന് രാജേഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ട്രംപ് ആള്‍ പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwfലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യണ്‍ ടണ്‍ സാമ്പത്തിക വളര്‍ച്ച എന്നൊക്കെ തളളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും. എന്താവുംന്ന് കണ്ടറിയാമെന്നും രാജേഷ് തന്റെ കുറിപ്പില്‍ പറയുന്നു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിൻ്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രം പാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.
പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രം പിൻ്റെ വിധം മാറിക്കൂടായ്കയില്ല. ട്രം പ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം

Top