മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകൾ, ആസ്തി 16 കോടി, ബാധ്യത 4 കോടി

പാലാ : പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുകള്‍. ഇതില്‍ നാലുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമുണ്ട്. ദിനേശ് മേനോന്‍ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിരിക്കുന്നത്.

മാണി സി കാപ്പന് നാല് കോടി മൂപ്പത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ബാധ്യതയും ഭാര്യക്ക് ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ബാധ്യതയുമുണ്ട്. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് മാണി സി കാപ്പന്‍ പത്രിക നല്‍കിയത്. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഓട്ടോ തൊഴിലാളികള്‍ പിരിച്ചു നല്‍കിയ തുകയാണ് കെട്ടിവെച്ചത്.

Top