ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; നിര്‍ദ്ദേശിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മികച്ച രീതിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയതിന് കേരളത്തിന് പുരസ്‌കാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗിക്കാന്‍ പാടില്ല. മതവികാരം വഷളാക്കി പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. നേതാക്കളുടെ പ്രതികരണം വിലയിരുത്തി നടപടി സ്വീകരിക്കും, ടിക്കാറാം മീണ വ്യക്തമാക്കി.

ആകെ 177864 വോട്ടര്‍മാരാണ് പാലായില്‍ ഉള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയാണ്. പാലായില്‍ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളത്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിരുന്നു.

Top