ലോകകപ്പ്; പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിരുന്നു. വിന്‍ഡിസിന് മുന്നില്‍ വിറച്ചെങ്കിലും ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ തിരിച്ചെത്തിയത്.

അഫ്ഗാനിസ്ഥാനെതിരെ ജയം പിടിച്ചെങ്കിലും ലങ്കയുടെ ബാറ്റിങ് പ്രകടനം ദയനീയമാണ്. ബൗളിങ്ങിലെ മികവാണ് അഫ്ഗാനിസ്ഥാനെതിരെ ലങ്കയ്ക്ക് പിടിച്ച് നില്‍ക്കാനായത്. ദിമുത് കരുണരത്നയുടേയും, കുസാല്‍ പെരേരയുടേയും കളി മാത്രമാണ് ബാറ്റിങ്ങില്‍ ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നത്. മധ്യനിരയില്‍ എയ്ഞ്ചലോ മാത്യൂസ് തുടര്‍ച്ചയായ രണ്ട് കളിയിലും പൂജ്യത്തിനാണ് പുറത്തായത്.

ലോകകപ്പില്‍ ഇതുവരെ ശ്രീലങ്ക പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടില്ല. ഏഴുവട്ടം ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും പാകിസ്ഥാന്‍ ജയം പിടിച്ചു. ഇതോടെ, ആത്മവിശ്വാസം തീരെയില്ലാതെയാവും ലങ്ക ഇന്നിറങ്ങുക. ശക്തരായ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത മികവിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.

Top