ഭീകരപ്രവര്‍ത്തനത്തിലെ നിലപാട് ആരാഞ്ഞപ്പോള്‍ കുല്‍ഭൂഷണ്‍ വിഷയം എടുത്തിട്ട് പാക്ക് പ്രകോപനം

kulbhushan

ജനീവ: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ച് പാക്ക് പ്രകോപനം. ഭീകരര്‍ക്കു സഹായം ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് കുല്‍ഭൂഷണ്‍ ജാദവ് വിഷയം പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിക്കു മുന്‍പാകെ അവതരിപ്പിച്ചത്.

പാക്കിസ്ഥാന്‍ നിലപാട് പുനഃപരിശോധിക്കണമെന്നു വാശിപിടിക്കുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കുന്നതു നന്നായിരിക്കുമെന്നു ലോധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചാരനായ വ്യക്തിയെ പിടികൂടിയതിലൂടെ അവര്‍ക്കു (ഇന്ത്യയ്ക്ക്) തങ്ങളോടുള്ള മനോഭാവം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ലോധി സമിതിക്കു മുന്‍പാകെ അഭിപ്രായപ്പെട്ടു.

ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്കു പരിഹാരം കാണേണ്ടതുണ്ടെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു പാക്കിസ്ഥാന്റെ പ്രതിനിധിയായ മലീഹാ ലോധി കുല്‍ഭൂഷണ്‍ ജാദവ് വിഷയം അവതരിപ്പിച്ച് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയത്.

Top