പാക്കിസ്ഥാനെതിരെ 41 റണ്‍സിന് വിജയം നേടി ഓസ്‌ട്രേലിയ

ന്നലെ ലോകകപ്പില്‍ നടന്ന പാക്കിസ്ഥാന്‍ ഒസ്‌ട്രേലിയ പോരാട്ടത്തില്‍ 41 റണ്‍സിന് വിജയം നേടി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് തിളങ്ങിയത്.

308 ന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ ഒരുഘട്ടത്തില്‍ വിജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീട് തോല്‍വി സമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

53 റണ്‍സ് എടുത്ത ഇമാം ഉല്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസീസിന് ഡേവിഡ് വാര്‍ണര്‍ 107 റണ്‍സിലൂടെ മികച്ച തുടക്കം നല്‍കിയിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ചുറിയാണിത്.

എന്നാല്‍ മുഹമ്മദ് ആമിറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഓസീസ് മധ്യനിര കീഴടങ്ങിയപ്പോള്‍ 49 ഓവറില്‍ 307ന് എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ ഫിഞ്ച്- വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല.

Top