ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ.
സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യതൊഴിലാളികളാണ് പാക്ക് ജയിലിൽ കഴിയുന്നത്.
ഡിസംബർ 29, ജനുവരി എട്ട് തീയതികളിലായി വാഗാ അതിർത്തി വഴി ഇവരെ ഇന്ത്യയിലേയ്ക്ക് തിരികെ അയക്കുമെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഒക്ടോബർ 27ന് 68 മത്സ്യതൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.
ഡിസംബർ ആദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരം 500 ഓളം ഇന്ത്യൻ മത്സ്യതൊഴിലാളികൾ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.