ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി പാകിസ്താന്‍

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി പാകിസ്താന്‍. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് പാകിസ്ഥാന്‍ പൊരുതി തോറ്റു. എയ്ഡന്‍ മാര്‍ക്രത്തിന്റെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ നട്ടെല്ലായത്.

മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ഹാരിസ് റൗഫ് ഒരു വിക്കറ്റും പാകിസ്താനായി നേടി. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തെ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താരമാണ് പാകിസ്താന്റെ ഉസാമ മിര്‍. ഫീല്‍ഡിംഗിനെ പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തലയ്ക്ക് ഏറ് കൊണ്ടപ്പോഴാണ് മിര്‍ പകരക്കാരനായി ഇറങ്ങിയത്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉസാമ വിക്കറ്റെടുക്കുകയും ചെയ്തു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍46-ാം ഓവറില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ 270 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയുടെയും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സനിന്റേയും മിന്നും പ്രകടനമാണ് പാകിസ്താനെ 271 റണ്‍സില്‍ ഒതുക്കിയത്. ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു പാകിസ്താന്റേത്, തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ് യഥാക്രമം 9, 10 റണ്‍സെടുത്ത് പുറത്തായി.

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 67 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ റാസി വാന്‍ ഡര്‍ ഡസ്സന്‍ എയ്ഡന്‍ മാര്‍ക്രം സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്താണ് ടീമിന്റെ വിജയ പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്.

 

Top