ലാഹോര്‍: ചൈനയുടെ നീക്കത്തിനെതിരെ നിശബ്ദനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ചൈനയുടെ പ്രവർത്തികൾക്കെതിരെ പ്രതികരിക്കാതെ പാകിസ്ഥാൻ. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനയില്‍ ഉയിഗുര്‍ വിഭാഗത്തിനെതിരെ നടക്കുന്ന ചൈനീസ് ക്രൂരതയെപ്പറ്റി ചോദ്യം ഉയര്‍ന്നത്.
എന്നാല്‍ ചൈന തങ്ങളുടെ നല്ല അയല്‍ക്കാരാണെന്നായിരുന്നു ഇമ്രാന്റെ മറുപടി. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് ചൈനീസ് അധികാരികളുടെ വലിയ രീതിയിലുള്ള അക്രമങ്ങളും പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഉയിഗുറുകളുടെ വംശഹത്യയെപ്പറ്റിയും, ചൈനയിലെ പ്രാദേശിക ന്യൂനപക്ഷമായ ഇവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും അവഗണനയും ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.
ഇതിന് മറുപടിയായാണ് ചൈന തങ്ങളുടെ ഏറ്റവും നല്ല അയല്‍ക്കാരാണെന്ന് ഇമ്രാന്‍ പറഞ്ഞത്. ‘ചൈനയുമായി പാകിസ്താന് സാമ്പത്തിക ബന്ധമുണ്ട്. പാകിസ്താന് ഏറ്റവും പ്രയാസമുണ്ടാക്കുന്ന അവസരങ്ങളില്‍ അവര്‍ നമ്മോടൊപ്പം നിന്നു. അവര്‍ ഏറ്റവും നല്ല അയല്‍ക്കാരാണ്’ എന്നുമായിരുന്നു ഇമ്രാന്റെ മറുപടി.