അഫ്ഗാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിന് 2,500 കിലോമീറ്റര്‍ നീളത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങി പാക്കിസ്ഥാന്‍.

അഫ്ഗാനില്‍ നിന്നുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് ഇതെന്നാണ് പാക് വിശദീകരണം. പഷ്തൂണ്‍ വംശജര്‍ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതില്‍ നിര്‍മിക്കുക. ബലൂചിസ്ഥാനിലെ ചമ്മാന്‍ ജില്ലയിലെ ഏഴു ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ആതിര്‍ത്തി.

മതില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ 100 സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കും. ഏകദേശം 30,000 സൈനികരെ ഇവിടേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഉയര്‍ന്ന സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരേ അഫ്ഗാനിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്.

Top