പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 30 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം.

കറാച്ചി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 30 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം. മത്സ്യ ബന്ധന തൊഴിലാളികളായ 27 പേര്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിച്ചത്. പാക്കിസ്ഥാന്റെ സമുദ്രാതിര്‍ത്തി കടന്നുകയറിയതിനാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ലാഹോറിലേക്ക് തടവുകാരെ കൊണ്ടു പോകും.

മത്സ്യതൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. അറബിക്കടലിലെ സമുദ്രാതിര്‍ത്തിയില്‍ വ്യക്തമായി വേര്‍തിരിക്കാത്തതിനാല്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാറുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ കൃത്യമായ സ്ഥാനം അറിയാന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ബോട്ടുകളില്ലാത്തത് മൂലമാണ് അതിര്‍ത്തി കടക്കേണ്ടി വരുന്നത്. 470 ഇന്ത്യക്കാരാണ് പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നത്. അതില്‍ 418 പേര്‍ മത്സ്യബന്ധന തൊഴിലാളികളാണ്. ജൂലൈയില്‍ രാജ്യത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Top