ടൗരംഗ: പാക്കിസ്താനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 431 റണ്‍സ് നേടി ന്യൂസിലന്‍ഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസൺ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ടീം വലിയ സ്‌കോര്‍ പടുത്തുയർത്തിയത്. 129 റണ്‍സാണ് വില്യംസണ്‍ അടിച്ചു കൂട്ടിയത്. 70 റണ്‍സെടുത്ത റോസ് ടെയ്‌ലറും 73 റണ്‍സെടുത്ത വാറ്റ്‌ലിങ്ങും 56 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
പാക്കിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യാസിര്‍ഷാ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച പാക്കിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ പാക്കിസ്താന്‍ ഒരു വിക്കറ്റിന് 30 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ഷാന്‍ മസൂദിന്റെ വിക്കറ്റാണ് പാക്കിസ്താന് നഷ്ടമായത്. കൈല്‍ ജാമിസണിനാണ് വിക്കറ്റ്.