പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദുക്കൾക്ക് നരകയാതന. കറാച്ചിയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം പുരുഷന് വിവാഹം കഴിപ്പിച്ചു നൽകി. 22 കാരിയായ ആരതി ഭായ് ആണ് ന്യൂനപക്ഷ പീഡനത്തിന്റെ അവസാന ഇരയായത്.

കഴിഞ്ഞ ആഴ്ചയാണ് ജോലി സ്ഥലത്തു നിന്നും ബ്യൂട്ടി പാർലറിലേക്ക് പോകുന്ന വഴി ആരതിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെയാണ് പെൺകുട്ടിയെ മതം മാറ്റിയതായും, മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതായും വിവരം ലഭിച്ചത്. ഡോക്ടറാണ് ആരതിയുടെ പിതാവ്.

കറാച്ചിയിലെ മാദ്ധ്യമ പ്രവർത്തകൻ വീഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അടുത്തിടെയായി പാകിസ്താനിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും, പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്.

Top