ഇസ്‌ലാമാബാദ്: പീഡനക്കേസുകളിൽ തുടർച്ചയായി പ്രതിയാവുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ പാക്കിസ്ഥാൻ. കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ (സിഐഐ) എതിർപ്പിനെ തുടർന്നാണിത്. വിധിതീർപ്പ് വേഗത്തിലാക്കാനും ശിക്ഷകൾ കർശനമാക്കാനും വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഭേദഗതി പാസാക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക വിഷയങ്ങളിൽ പാക്ക് സർക്കാരിനും പാർലമെന്റിനും ഉപദേശം നൽകുന്ന ഭരണഘടനാസ്ഥാപനമാണ് സിഐഐ. വിവാദ വ്യവസ്ഥ അനിസ്‌ലാമികമാണെന്നായിരുന്നു സിഐഐയുടെ വിലയിരുത്തൽ.