ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി : ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച സൈനിക ബഹുമതിളോടെ നടക്കും. എറണാകുളം ഉദയംപേരൂര്‍ സ്റ്റെല്ലാ മേരീസ് പബ്ലിക് സ്‌കൂളിനു തെക്കുഭാഗം കറുകയില്‍ പരേതനായ മൈക്കിളിന്റെ മകന്‍ ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്‍ (34) ആണു വീരമൃത്യു വരിച്ചത്.

കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് സൈന്യത്തില്‍ ലാന്‍സ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യന്‍ മരിച്ചത്. സേവനം മതിയാക്കി 2019 മാര്‍ച്ച് 30ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണു വീരമൃത്യു. ഒപ്പമുണ്ടായിരുന്ന സൈനികന്‍ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top