ഇസ്ലാമാബാദ്: പാക്ക് ജനങ്ങളെ തേടി എത്തുന്നത് എല്ലാം നിരാശാജനകമായ വാര്‍ത്തകളാണെന്ന് ചീഫ് ജസ്റ്റിസ് ആസിഫ് സയിദ് ഖോസ. സാമ്പത്തികരംഗത്ത് മുതല്‍ ലോകകപ്പില്‍ വരെ പാക്ക് ജനങ്ങള്‍ക്ക് നിരാശയാണ് ഫലം. ദേശീയ സമ്പദ് വ്യവസ്ഥ തികച്ചും താറുമാറായനിലയിലാണ്. സര്‍ക്കാരിലെ അസ്വാരസ്യങ്ങളും നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്ക് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. സമ്പദ് വ്യവസ്ഥ ഐസിയുവിലാണെന്നോ ഐസിയുവില്‍ നിന്ന് പുറത്തിറങ്ങിയതേ ഉള്ളു എന്നോ പറയേണ്ടിവരും.പാര്‍ളമെന്റിലെ സാഹചര്യം തികച്ചും അസ്വാരസ്യങ്ങള്‍ കലര്‍ന്നതാണെന്നും സഭാ അധ്യക്ഷനോ പ്രതിപക്ഷ നേതാവിനോ ഒരക്ഷരം മിണ്ടാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു.നിര്‍ഭാഗ്യവശാല്‍ ലോകകപ്പിലും പാക്ക് ജനങ്ങളെ തേടി എത്തുന്നത് നിരാശാജനകമായ വാര്‍ത്തകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകക്ഷികളായ പാകിസ്താന്‍ തെഹ്രി കെ ഇന്‍സാഫും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസും തമ്മിലുള്ള അസ്വാരസ്യങ്ങളെ സൂചിപ്പിച്ചായിരുന്നു ചീഫ് ജസ്റ്റിസ് പാര്‍ലമെന്റിനെക്കുറിച്ച് പരാമര്‍ശിച്ചത്. കോടതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മാത്രമാണ് പാക്കിസ്ഥാനിലെ നല്ല വാര്‍ത്തയെന്നും അദ്ദേഹം അവകാശപ്പെട്ടു.