പി.കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി; കടുത്ത നടപടി ഉണ്ടാകില്ലെന്ന്

തിരുവനന്തപുരം: പി.കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ കടുത്ത നടപടി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.

പീഡന പരാതിക്ക് പിന്നില്‍ വിഭാഗീയത എന്നാണ് സിപിഐഎമ്മിന്റെ നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ഇന്ന് പരിഗണിക്കുന്നതാണ്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് സെക്രട്ടേറിയേറ്റ് യോഗം ഉടനെ കൂടും.

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതന്വേഷിക്കാന്‍ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

Top