പി.കെ ശശിയ്‌ക്കെതിരായ യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലം; എഎ റഹീം

പാലക്കാട്: പി.കെ. ശശി എംഎല്‍എയ്‌ക്കെതിരേ രംഗത്ത് വന്ന യുവതി പരാതി പറയേണ്ടിയിരുന്നത് ഫേസ്ബുക്കിലൂടെ ആയിരുന്നില്ല എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണ്. ജില്ലാ ഘടകത്തില്‍നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും റഹീം വ്യക്തമാക്കി.

പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പരാതിയില്‍ യുവതിക്കൊപ്പം നിന്നില്ല എന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു. അതേസമയം, ശശിക്കെതിരേ യുവതി പൊലീസില്‍ പരാതി നല്‍കിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

ശശിയ്‌ക്കെതിരേ സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വത്തിനു പീഡന പരാതി നല്‍കിയ ഡിവൈഎഫ്ഐ വനിതാനേതാവ് സംഘടനാ ചുമതലകളില്‍നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍ നിന്നാണ് യുവതി ഒഴിവായത്.

Top