P Jayarajan’s bail application rejected

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇത് മുന്നാം തവണയാണ് ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കഴിഞ്ഞ രണ്ട് തവണയും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതിയാകാത്ത സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതി നിലപാട്.

കേസിലെ മുഖ്യപ്രതി വിക്രമനുമായി അടുത്ത ബന്ധമുള്ള ജയരാജന് അസുഖങ്ങളൊന്നുമില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.

അസുഖമുണ്ടെന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജയരാജനെ ആദ്യം ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്‌തെന്നും പിന്നീട് വാര്‍ഡിലേക്ക് മാറ്റിയെന്നും ഇപ്പോഴും അദേഹം വാര്‍ഡില്‍ തുടരുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. ജയരാജന്റെ ചികിത്സയെ സംബന്ധിച്ച ആശുപത്രി രേഖകളില്‍ പരിശോധിച്ചതില്‍ അദ്ദേഹത്തിന് ഏന്തെങ്കിലും ഗുരുതര രോഗങ്ങളുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന വിവരവും സിബിഐ കോടതിക്ക് കൈമാറി.

Top