P jayarajan-pinarayi-kathiroor

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോഗ്യനില കണക്കിലെടുക്കാതെ അസമയത്ത് ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആംബുലന്‍സ് അപകടത്തില്‍പെട്ട സംഭവം കടുത്ത ഉത്കണ്ഠ ഉളവാക്കുന്നതായും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അര്‍ദ്ധധരാത്രി, ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ എന്തിനാണ് ജയരാജനെ ആശുപത്രി മാറ്റിയതെന്നും പിണറായി ചോദിക്കുന്നു.

1999 മുതല്‍ ജയരാജന്‍ ചികിത്സയിലാണ്. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള സി.ബി.ഐയുടെ വ്യഗ്രതയും അസമയത്ത്ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച നടപടിയും ദുരൂഹമാണ്. ആര്‍.എസ്.എസ് ആസൂത്രണത്തിന് അനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതികരണം ഉയരണമെന്നും പിണറായി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…)

മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്ന പി ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് കടുത്ത ഉല്‍കണ്ഠയുളവാക്കുന്നതാണ്.

പി ജയരാജനെ അത്യാസന്ന നിലയിലോ അപകടാവസ്ഥയിലോ അല്ല. വിദഗ്ധ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണ് കോഴിക്കോട് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സാവകാശം, മെഡിക്കല്‍ പരിചരണം ഉറപ്പാക്കിയാണ് അത് ചെയ്യേണ്ടത്.

അര്‍ധരാത്രി, ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ എന്തിനു ജയരാജനെ കൊണ്ട് പോയി? 1999 മുതല്‍ പി ജയരാജന്‍ ചികിത്സയിലാണ് . ജയരാജനെ കസ്ടഡിയില്‍ വാങ്ങാനുള്ള സി ബി ഐയുടെ വ്യഗ്രതയും, അസമയത്ത് , ആരോഗ്യ നില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടിയും സംശയങ്ങള്‍ ഉയര്‍ത്തുന്നു.

ആര്‍ എസ് എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇതില്‍ ജനാധിപത്യ വിശ്വാസികളുടെയാകെ പ്രതികരണം ഉയരണം.

Top