ഘടകകക്ഷികളില്‍ വടകര സീറ്റിനെ ചൊല്ലി അഭിപ്രായ വ്യത്യാസമില്ല: പി.ജയരാജന്‍

jayarajan

വടകര: എല്‍ഡിഎഫിലെ ഘടക കക്ഷികളില്‍ വടകര സീറ്റിനെ ചൊല്ലി യാതൊരു വിധത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ ജയരാജന്‍ കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരിക്കേറ്റ പുഷ്പന്റെ വീട് സന്ദര്‍ശിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു.

സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചയുടന്‍ രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ വീട്ടിലും, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ വീട്ടിലുമെത്തി പി ജയരാജന്‍ അനുഗ്രഹം വാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതിനൊപ്പം കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ആഹ്വാനം ചെയ്ത പി ജയരാജന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പൊരുതാന്‍ ഇറങ്ങുന്നത്.

രാജ്യത്തെ തന്നെ സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയായ കണ്ണൂരിലെ സാരഥി പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുക വഴി ജയിക്കുക എന്നതിനപ്പുറം എതിരാളികള്‍ക്കൊരു മറുപടി കൂടി സി.പി.എം ലക്ഷ്യമിടുന്നുണ്ട്‌. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Top