പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യക്തിപൂജ വിവാദം അവസാനിപ്പിച്ച് സിപിഎം. വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജനു പങ്കില്ലെന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. മൂന്നംഗ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു.

എ.എന്‍.ഷംസീര്‍, എന്‍.ചന്ദ്രന്‍, ടി.ഐ.മധുസൂദനന്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജയരാജനായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നതും പിജെ ആര്‍മിയെന്ന ഫെയ്‌സ്ബുക്ക് പേജുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജയരാജനെ പുകഴ്ത്തിയുളള വിപ്ലവഗാനവും പുറത്തിറക്കി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തേ ജയരാജനെ വിമര്‍ശിച്ചിരുന്നു.

 

Top